കള്ള് മണക്കും ചുണ്ടുകളോടെന്നെ
മാടി വിളിക്കുന്നു രാവിന്റെ മക്കൾ
തീവണ്ടി കോണിലെ പാതി മയക്കത്തിലും
പുലരിക്കു വേണ്ടി ഞാൻ കേണിടുന്നു.
ഇരുൾ അടച്ച രാത്രയിൽ
രാത്രി തൻ നിശബ്തതയിൽ
ചൂളം വിളി മാത്രം ആകെ തുണ
കാമം നുരക്കും കണ്ണുകളിൽ നിന്ന്
പുലരിയും പൂവനും ഒന്ന് ചേർന്നാൽ
നഷ്ട സ്വപങ്ങളുടെ ബാക്കി പ്രഭാതം.
വീണ്ടും ഇറങ്ങി നടക്കുന്നു ഞാൻ
എന്തോ തിരയും ഭ്രാന്തി പോൽ.
അലഞ്ഞു തിരിയും പെരുവഴികൾ
എല്ലാം എനിക്ക് മനപാഠം
പേരറിയാത്ത പെരുവഴികളിൽ
നോക്കി നടക്കുന്നു എൻ കിടാവിനെ ഞാൻ
അമ്മിഞ്ഞ പാൽ വറ്റിയുണങ്ങിയ
വായിൽ നിന്ന് അമ്മേ എന്നാ വിളി കേൾക്കാൻ
എത്ര വഴിപാടു അർപ്പിച്ചു ഞാൻ
നിനക്കായ് ഞാൻ എൻ പൈതലേ.
പപ്പടം കൂട്ടി ചോറു വേണം
അമ്മകയ്യിൽ നിന്ന് തന്നെ വേണം
വാശി പിടിച്ചു കരയും മകനെ
നെഞ്ചു പോട്ടുന്നെട നിൻ അമ്മക്ക്.
ഏഴു വര്ഷത്തെ കാത്തിരിപ്പിൽ
ഈശ്വരൻ തന്നു എൻ മണിക്കുട്ടനെ
ആറ്റു നോക്കി കൊതി തീരക്കും മുൻപേ
കാലം മറച്ചു എൻ കടിഞ്ഞൂലിനെ
വടക്കേ കാവിലെ തുള്ളൽ കാണാൻ
എൻ കൈകൾ പിടിച്ചു വന്നവനെ
കൈവിട്ടു പോയി അന്നെനിക്ക്
കിട്ടാകനിയായി തുടരുന്നു ഇന്നും
അമ്പല നടയിലും പള്ളിമുറ്റത്തും
നാലാൾ കൂടുന്ന കൂട്ടത്തിലും
തിരഞ്ഞു നടക്കുന്നു നിനക്ക് വേണ്ടി
താളം തെറ്റിയ ഭ്രാന്തി പോൽ ..
മാടി വിളിക്കുന്നു രാവിന്റെ മക്കൾ
തീവണ്ടി കോണിലെ പാതി മയക്കത്തിലും
പുലരിക്കു വേണ്ടി ഞാൻ കേണിടുന്നു.
ഇരുൾ അടച്ച രാത്രയിൽ
രാത്രി തൻ നിശബ്തതയിൽ
ചൂളം വിളി മാത്രം ആകെ തുണ
കാമം നുരക്കും കണ്ണുകളിൽ നിന്ന്
പുലരിയും പൂവനും ഒന്ന് ചേർന്നാൽ
നഷ്ട സ്വപങ്ങളുടെ ബാക്കി പ്രഭാതം.
വീണ്ടും ഇറങ്ങി നടക്കുന്നു ഞാൻ
എന്തോ തിരയും ഭ്രാന്തി പോൽ.
അലഞ്ഞു തിരിയും പെരുവഴികൾ
എല്ലാം എനിക്ക് മനപാഠം
പേരറിയാത്ത പെരുവഴികളിൽ
നോക്കി നടക്കുന്നു എൻ കിടാവിനെ ഞാൻ
അമ്മിഞ്ഞ പാൽ വറ്റിയുണങ്ങിയ
വായിൽ നിന്ന് അമ്മേ എന്നാ വിളി കേൾക്കാൻ
എത്ര വഴിപാടു അർപ്പിച്ചു ഞാൻ
നിനക്കായ് ഞാൻ എൻ പൈതലേ.
പപ്പടം കൂട്ടി ചോറു വേണം
അമ്മകയ്യിൽ നിന്ന് തന്നെ വേണം
വാശി പിടിച്ചു കരയും മകനെ
നെഞ്ചു പോട്ടുന്നെട നിൻ അമ്മക്ക്.
ഏഴു വര്ഷത്തെ കാത്തിരിപ്പിൽ
ഈശ്വരൻ തന്നു എൻ മണിക്കുട്ടനെ
ആറ്റു നോക്കി കൊതി തീരക്കും മുൻപേ
കാലം മറച്ചു എൻ കടിഞ്ഞൂലിനെ
വടക്കേ കാവിലെ തുള്ളൽ കാണാൻ
എൻ കൈകൾ പിടിച്ചു വന്നവനെ
കൈവിട്ടു പോയി അന്നെനിക്ക്
കിട്ടാകനിയായി തുടരുന്നു ഇന്നും
അമ്പല നടയിലും പള്ളിമുറ്റത്തും
നാലാൾ കൂടുന്ന കൂട്ടത്തിലും
തിരഞ്ഞു നടക്കുന്നു നിനക്ക് വേണ്ടി
താളം തെറ്റിയ ഭ്രാന്തി പോൽ ..

