പുലരിക്കും പൂവനും മുന്നേ അമ്മ അന്ന് എഴുന്നേറ്റു.ഇഷ്ട ദൈവത്തോടുള്ള അളവറ്റ പ്രേമം ആയിരിക്കാം തലേന്ന് ഉറങ്ങാൻ പോലും അവർക്ക് കഴിഞ്ഞില്ല. അങ്ങ് ദൂരയുള്ള കൃഷ്ണ ഭാഗവാന്റെ ക്ഷേത്രത്തിൽ മക്കൾ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോൾ ആ മാതാവിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
പോകുവാൻ ഇറങ്ങിയപ്പോൾ അമ്മയുടെ തുണിപെട്ടി കൂടി മക്കൾ എടുത്തിട്ടും ആ മാതാവിന് അവരുടെ യാത്രയുടെ അവസാനം വൃദ്ധ സദനത്തിൽ എത്തും എന്ന് ഒരിക്കലും തോന്നിയില്ല. അത്രക്കും സ്നേഹവും വാത്സല്യവും ആയിരുന്നു ആ അമ്മക്ക് അവരോട്.
കാലങ്ങൾ കടന്നു പോയി. കാല ചക്രത്തിന്റെ ഭ്രമണത്തിൽ വസന്തവും ശിശിരവും മാറി വന്നു. മാറാത്ത മനസ്സുമായി വൃദ്ധ സദനത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയിൽ ദൂരേക്ക് കണ്ണുംനട്ട് ആരെയോ കാത്തിരിക്കുമ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു. " അവർ വരും". ആ പ്രതീഷ ആയിരിക്കാം തന്നെ കൂട്ടുവാൻ ആരും വരില്ലെന്ന് അറിഞ്ഞിട്ടും അവരെ പ്രതീക്ഷിച്ചു അകലങ്ങളിലേക്ക് കാത്തിരിക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചത്..........
